Saturday, June 30, 2007

കബനിയുടെ തീരത്തുകൂടി...

കഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോള്‍ വെറുതെ തോന്നിയതാണ് വെട്ടത്തൂരുപോയി കുറച്ച് ഫോട്ടോയെടുത്താലോന്ന്. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിന്റെ കുറെ ഭാഗങ്ങള്‍ അവിടെയാണ് ചിത്രീകരിച്ചത്. അതുകണ്ടപ്പോള്‍ തോന്നിയ ഒരു ഐഡിയയാണ്. ഇതിനുമുമ്പ് പലപ്പോഴും അവിടെ പോയിട്ടുണ്ടെങ്കിലും പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല. വെട്ടത്തൂരെന്ന സ്ഥലം എന്റെ വീട്ടില്‍ നിന്നും വളരെയടുത്താണ്. കബനീനദിയുടെ തീരത്തുള്ള ഒരു കൊച്ചുവനം. അതിന്റെ പരിസരത്ത് താമസിക്കുന്നവരില്‍ ഭൂരിഭാഗവും ആദിവാസികളാണ്. പുഴയുടെ അക്കരെ കര്‍ണ്ണാടക ആയതിനാല്‍ അവരെല്ലാം തന്നെ മലയാളവും കന്നഡയും ഒരു പോലെ സംസാരിക്കും. എന്തായാലും വേണ്ടില്ല, ഞാനും കുഞ്ഞനിയന്‍ കുട്ടായിയും കൂടി അങ്ങനെ നേരെ വെച്ചുപിടിച്ചു.

അങ്ങനെ കാട്ടിലെത്തി. കാടിനുള്ളില്‍ വെച്ച് ഒരു വള്ളികണ്ടപ്പോള്‍ തോന്നിയൊരാഗ്രഹം. അതിന്റെ മേലെ വലിഞ്ഞുകേറിയാല്‍ എങ്ങനെയിരിക്കും..? “എന്നാ വെല്ലേട്ടാ‍യി കേറ്, പോട്ടം ഞാന്‍ പിടിക്കാം” - കുട്ടായിയുടെ ഡയലോഗ്... ഇനിയെന്താലോചിക്കാന്‍..? ദാ വലിഞ്ഞുകേറുകയായി.. :)


അവിടെ നിന്നിറങ്ങി പിന്നേം കാട്ടിലൂടെ..









വെട്ടത്തൂരെത്തിയപ്പോള്‍ കണ്ടു, കബനീനദിയില്‍ വെള്ളം തീരെക്കുറഞ്ഞിരിക്കുന്നു, വേണമെങ്കില്‍ നടന്നുതന്നെ അക്കരെയെത്താം. പുഴയ്‌ക്കക്കരെ കര്‍ണ്ണാടക, മൈസൂര്‍ വനത്തിലേക്കുള്ള കുറുക്കുവഴി...






















സമീപവാസികളുടെ കാലികളെ മേയ്ക്കുന്നത് മിക്കവാറും ഇവിടെയൊക്കെത്തന്നെ, പുല്ലുവെട്ടണ്ട, വൈക്കോല്‍ കൊടുക്കണ്ട, രാവിലെ കൊണ്ടുപോയി കെട്ടുക, വൈകിട്ട് അഴിച്ചുകൊണ്ടുപോരിക. പശുവിന് വയറുനിറയെ പുല്ല്, വീട്ടുകാരന് സമയലാഭം, സാമ്പത്തികലാഭം... രണ്ടുകൂട്ടരും ഹാപ്പി...!



ആകെ ആ മുളങ്കോലിന്റെ അത്രയേയുള്ളൂ.... ഊന്നിപ്പിടിച്ച് തുഴയുന്ന കണ്ടില്ലേ..! കബനിയിലെ സ്ഥിരം കാഴ്‌ചകളിലൊന്ന്...



ചേട്ടനും അനിയനും കൂടി വെള്ളത്തില്‍ ഒരു കളി...­ മൂന്നാമതൊരുത്തനുണ്ടായ­ിരുന്നത് വെള്ളത്തിലേക്ക് എടുത്തുചാടി... അതാണ് അടുത്തൊരു “ഗ്ലും” കാണുന്നത്....


ഗ്ലും...! ലെവന്‍ വെള്ളത്തിലേക്ക് മുങ്ങിയതാ ... ചാടുന്നതിന്റെ പടം പിടിക്കാമെന്നോര്‍ത്തു, എന്തോ വര്‍ത്തമാനം പറഞ്ഞുനിന്നിരുന്നതിനാല്‍ മുങ്ങിക്കഴിഞ്ഞിട്ടാ ക്ലിക്കിയത്... :)



ഇതിനെയാണോ പച്ചവെള്ളം, പച്ചവെള്ളം എന്ന് പറയുന്നത്..?



തിരിച്ചുപോകും വഴി...




കണ്ണില്‍ കണ്ട ഇലയും പൂവും കായുമൊക്കെ ക്ലിക്കീന്നേയുള്ളൂ..­. :)



കാടിനുള്ളിലും വിഷുവിനുള്ള ഒരുക്കമൊക്കെ തുടങ്ങിയായിരുന്നു...


പാറക്കൂട്ടത്തിന്റെ മുകളില്‍ വലിഞ്ഞുകേറി ഒരു പടം പിടിച്ചാലോന്നൊരാലോചന..


ലെവനാണ് ഞാന്‍ നേരത്തെ പറഞ്ഞ കുട്ടായി. നാട്ടിലുള്ളപ്പോള്‍ ഞാന്‍ എങ്ങോട്ട് പോയാലും വാലായി ഇവനും കൂടെയുണ്ടാകും...


വെട്ടത്തൂരുനിന്നും നേരെ വിട്ടത് പുല്‍പ്പള്ളിയിലേക്കാണ്... പുല്‍പ്പള്ളിയിലെ പ്രധാനപ്പെട്ട ക്ഷേത്രമാണ് ശ്രീസീതാദേവീക്ഷേത്രം. സീതാദേവിയുടെ പേരിലുള്ള ഒരേയൊരു ക്ഷേത്രവും ഇതാണെന്ന്‍ തോന്നുന്നു. മുമ്പില്‍ നിന്നും പോട്ടം പിടിച്ചാല്‍ ആരേലും പിടലിക്ക് പിടിച്ചാലോ എന്ന് പേടിച്ച് കുറച്ചകലെ പിറകില്‍ ഒരു മൈതാനത്ത് നിന്നാണ് ഇത് ക്ലിക്കിയത്.



അവിടെ അധികം ചുറ്റിത്തിരിയാതെ നേരെ വീട്ടിലേക്ക് വെച്ചുപിടിച്ചു. വരും വഴി കണ്ട ഒരു ആദിവാസിഗൃഹം... വളരെ ദൂരേന്നെടുത്തതാ.. ഫോക്കസൊന്നും കിട്ടീല്ല.. :(



തിരികെ വീട്ടിലെത്തും വഴി വീടിനോട് ചേര്‍ന്നുള്ള വയലിന്റെ പരിസരത്തുനിന്നും ഒന്നുരണ്ട് ക്ലിക്ക് ക്ലിക്കി.. (ക്ലിക്കിയത് ക്ലിക്കി, ഇനി മേലില്‍ ക്ലിക്കൂല്ല.. :) )



എന്തായാലും ക്ലിക്കി, എന്നാല്‍ പൂശിയേക്കാന്ന് വെച്ചു. അതാണിത് ...


കമുകിന്‍ തോപ്പിനിടയിലൂടെ സൂര്യന്‍ പയ്യെ സ്‌കൂട്ടാകാന്‍ നോക്കുന്നു...! അങ്ങനെ വിടാനൊക്കുമോ..?


തിരിച്ച് വീട്ടിലെത്തി. ഇനി കപ്പ അഥവാ മരച്ചീനി ചെണ്ടന്‍‌പുഴുങ്ങിയത് (വട്ടത്തില്‍ മുറിച്ച് ചെണ്ടയുടെ ആകൃതിയിലുള്ള കഷണങ്ങളാക്കി പുഴുങ്ങുന്നതിന് അങ്ങനെയാണ് എന്റെ നാട്ടില്‍ പറയുന്നത്) കാന്താരിമുളകുടച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഒരു പിടുത്തമുണ്ട്...! :)


പച്ചാളംസ്... കഴിഞ്ഞ ദിവസം പറഞ്ഞില്ലാരുന്നോ നാട്ടിലെ പടങ്ങള്‍ ബ്ലോഗിലിടാന്‍...? ദാ ഇതാണ് സംഭവം.. :)